കൃത്യമായ ചരിത്ര പദ്ധതിയനുസരിച്ച് കേരള ചരിത്രമെഴുതാനുള്ള ആർജ്ജവം കാണിച്ച എം.ജി.എസ് ചരിത്ര വിജ്ഞാനീയത്തിൽ വഴിത്തിരിവുണ്ടാക്കി യെന്ന് കേശവൻ വെളുത്താട്ട് അഭിപ്രായപ്പെട്ടു. പ്രമാണങ്ങൾ അനുവദിക്കാത്ത ഒരു പ്രസ്താവന പോലും അദ്ദേഹത്തിന്റെ രചനകളിൽ ഉണ്ടാവില്ല.
എല്ലാ ജാതിമതങ്ങളിലുംപെട്ട പൊതുജനങ്ങള്‍ക്കിടയില്‍ നാരായണ ഗുരുവി നുള്ള സ്വീകാര്യതയും വ്യക്തിമഹത്വവും അവഗണിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയുമായിരുന്നില്ല. അതുപോലുള്ള നിരവധി കാരണങ്ങളാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉണ്ടാകാവുന്ന ലാഭം കണക്കിലെടുത്ത് വിവിധ കക്ഷികള്‍ നാരായണ ഗുരുവിനെ സ്വന്തമാക്കിവെയ്ക്കാന്‍ ശ്രമിച്ചു.
ഭൂരിപക്ഷ സമ്മതിയുടെ പിന്തുണയോടെ അധികാരത്തിലേറുന്ന ഒരു സംഘത്തിന് ഭരണഘടനയെ അടിയന്തരാവസ്ഥയിലൂടെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്. വേണമെങ്കില്‍ ഒന്നായിറദ്ദാക്കാനും പറ്റിക്കൂടായ്കയില്ല. അത്തരമൊരു ഘട്ടത്തിലെത്തിയാല്‍ ജനങ്ങള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരും.